ബി ആർ പി ഭാസ്കർ, കെ സച്ചിദാനന്ദൻ, കെ അജിത, കെ കെ രമ എം എല്‍ എ, പ്രൊഫ. ബി രാജീവൻ, കെ കെ കൊച്ച്, ഡോ ജെ ദേവിക, സണ്ണി എം കപിക്കാട്, ഡോ ആസാദ്, വി പി സുഹ്‌റ, സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ, എൻ പി ചെക്കുട്ടി, ശിഹാബുദ്ദീൻ പൊയ്ത്തും കടവ്, ജിയോ ബേബി തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്
2011ലാണ് ദീപാ പി മോഹൻ എം ജി സർവകലാശാലയിലെ നാനോ സയൻസിൽ എംഫിലിന് പ്രവേശം നേടിയത്. എംഫില്‍ പ്രോജക്ട് വേണ്ടവിധം വിലയിരുത്തി നല്‍കാതെയും ഫെലോഷിപ്പ് തടഞ്ഞുവച്ചും എക്സ്റ്റേര്‍ണല്‍ എക്സാമിനറുടെ മുന്നില്‍വെച്ച് അവഹേളിച്ചും ലാബില്‍ പൂട്ടിയിട്ടും നിലവിലെ സിന്‍ഡിക്കേറ്റ് അംഗം നന്ദകുമാര്‍ പെരുമാറിയതായി ദീപ പറയുന്നു.
സംഘടിത പ്രതിഷേധം മുന്നില്‍ കണ്ട് ദ്വീപില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ദ്വീപിലേക്ക് പുറത്തു നിന്നും ആളുകളെത്തുന്നത് തടയാന്‍ മത്സ്യബന്ധന ബോട്ടിലടക്കം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂട്ടം കൂടിയാല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാനാണ് തീരുമാനം.